Book Name in English : Veruthe Mohikkuvan
ஹ ല്ല. ആ പാട്ടുകാരൊന്നും നമ്മെ വിട്ടുപിരിയുന്നില്ല. കേട്ട് മതിവരാത്ത ശബ്ദങ്ങളായി, ഹൃദയത്തെ വന്നുതൊടുന്ന നിത്യസുന്ദരമായ അനുഭൂതി കളായി ഇവിടെയൊക്കെത്തന്നെയുണ്ടാകും അവർ; നമ്മളൊക്കെ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയാലും ആ പാട്ടുകാരെ കുറിച്ച് അവർക്ക് പാടാൻ അപൂർവ്വസുന്ദര ഗാനങ്ങൾ കൊരുത്തെടുത്തുനൽകിയ കവികളേയും സംഗീതശില്പികളെയുംകുറിച്ച് എഴുതുമ്പോൾ ചുറ്റും കാലം ഘനീഭവിച്ചു നിൽക്കും. ഓർമ്മകൾ ആർദ്രമാകും. മാഞ്ഞുപോയ ആ യുഗത്തിലേക്ക് വീണ്ടുമൊരിക്കൽ കുടി തിരിച്ചുനടക്കാൻ മോഹിക്കും മനസ്സ്; വെറുതെ എന്നറിഞ്ഞുകൊണ്ടുതന്നെ. കവി എഴുതിയ പോലെ, ’വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം. ഓർമ്മകളുടെ ഈ വീണ്ടെടുപ്പിലേക്ക് ഹൃദയപൂർവം ക്ഷണിക്കുന്നു. പ്രിയപ്പെട്ട നിങ്ങളേയും വരിക. ഈ ഗാനോത്സവത്തിൽ പങ്കുചേരുക.
ചലച്ചിത്രസംഗീതത്തിൻ്റെ വൈയക്തിക-സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കണ്ടെടുത്ത് മലയാളിയും പാട്ടും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ സുക്ഷ്‌മത തൊട്ടനുഭവിപ്പിക്കുന്ന പുസ്‌തകം പാട്ട് കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി യുടെ അതേചാരുത പാട്ടെഴുത്തിലൂടെ രവിഭവനേനാൻ അനുഭവിപ്പിക്കുന്നു അതുകൊണ്ടുതന്നെ പാട്ടുകേൾക്കുമ്പോഴെന്നപോലെ വീണ്ടും വീണ്ടും ഈ എഴുത്തിലേക്ക് നാം വഴുതി വീഴുന്നു. പാട്ടെഴുത്തെന്ന സാഹിത്യശാഖയെ ഹൃദയത്തിന്റെ ഭാഷകൊണ്ട് സമ്പന്നമാക്കിയ രവിമേനോൻ്റെ പുതിയ പുസ്‌തകം.Write Your Review about വെറുതെ മോഹിക്കുവാൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times