നാൽപ്പത്തീരടിപ്പന്തലിൽ മറത്തുകളിക്കാരുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ദാമോദരൻ പണിക്കരുടെ കാലവും കഴിഞ്ഞു പോയി... പുരമാലയിലെ പതിനെട്ടാം നിറവുമാടി ദാമോദരൻ പണിക്കർ കളിവിളക്ക് താഴ്ത്തി അണിയറയിലേക്ക് മറയുമ്പോൾ ബാക്കിയാകുന്നത് സമാനതകളില്ലാത്ത ചരിത്രമാണ്. നാട്യമണ്ഡപത്തിൽ നിന്നും തിരിച്ചു നടക്കുന്നത് വെറുമൊരു പൂരക്കളിപ്പണിക്കറല്ല ചരിത്രത്തിന്റെ മറ്റൊരുബദലാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് മഹാജ്ഞാനത്തിൻ്റെ കോരങ്ങൾ ഉഴുതുമറിച്ച മനുഷ്യൻ..