Book Name in English : Karambu
കറാമ്പു
ആഫ്രിക്കയിലെ തുറമുഖപട്ടണമായ ‘ മൊമ്പാസ ‘ യുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു അസാധാരണ പ്രണയകഥയാണ് ‘കറാമ്പു ‘ സാഞ്ചിബാര്‍ സുല്‍ത്താന്റെ ഭാര്യയായ ബീഗം കറാമ്പു ഒരു പറങ്കി പടയാളിയില്‍ അനുരക്തയായി . ജീസസ് കോട്ടയില്‍ തടവുകാരനായി കിടന്ന കാമുകനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ചു ‘കറാമ്പു ‘ നടത്തിയ സാഹസികശ്രമങ്ങളും അതിന്റെ അപ്രതീക്ഷിതമായ പരിസമാപ്തിയും .
reviewed by Muhammed Jabir
Date Added: Tuesday 21 Apr 2026
കറാമ്പു\r\nഎസ്.കെ. പൊറ്റക്കാട്ട്\r\n---------------------------------------------------------------------------------\r\nമലയാള സാഹിത്യത്തിൽ യാത്രയുടെ പശ്ചാത്തലത്തിൽ ഒരുപാട് വിശ്വവിഖ്യാത നോവലുകൾ രചിച്ച വേറിട്ട ഒരു എഴുത്തുകാരനാണ് എസ്.കെ. പൊറ്റക്കാട്ട്. അവകളിലൊന്നാണ് കറാമ്പു എന്ന നോവൽ. ഒരു യാത്രയിൽ തുടങ്ങി പിന്നീട് ആഫ്രിക്കൻ ചരിത്രവും അതിലുപരി സങ്കീർണ്ണമായ സാഹചര്യത്തിലും സാഞ്ചിബാർ സുൽത്താന്റെ ഭാര്യ ബീഗം കറാമ്പുവും പോർച്ചുഗീസ് ക്യാപ്റ്റൻ ഇയാഗോ പയാസ്സും തമ്മിലുള്ള പ്രണയ കഥ വിവരിക്കുകയാണ് നോവലിസ്റ്റ്.\r\n\r\nഒമാൻ അറബികൾ മൊമ്പാസ കീഴടക്കാൻ പുറപ്പെട്ടതിനെ തുടർന്ന് പോർച്ചുഗീസ് സൈന്യവും നാട്ടുപട്ടാളക്കാരും കാപ്പിരികളും അക്രമത്തിൽ നിന്ന് അഭയ കേന്ദ്രമായി സ്വീകരിച്ചത് ജീസ്സസ് കോട്ടയാണ്. അനന്തരഫലമായി അറബികളുടെ ഉപരോധം ആ കോട്ടയിൽ പട്ടിണിയും പ്ലേഗ് എന്ന മഹാമാരിയും ഒരുപാട് ജീവനുകളെടുത്തു. മൃഗതുല്യമായ കോട്ടയിൽ നിന്നും പ്രിയതമന്റെ ജീവരക്ഷയ്ക്കായി കറാമ്പൂ വേഷം മാറി അവിടെയെത്തുകയും പിന്നീട് സഞ്ചിബാർ സുൽത്താൻ അവിടം കീഴടക്കി കറാമ്പുവിനെ കപ്പൽ കയറ്റി തിരികെ അയക്കുകയും ചെയ്യുന്നു. അതിർവരമ്പുകളില്ലാത്ത പ്രണയബന്ധം ഇയാഗോയെ കടൽ കടക്കുവാൻ പ്രേരിപ്പിക്കുന്നതും തീവ്രമായ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു.\r\n\r\nചരിത്ര പശ്ചാത്തലമുള്ള ഈ നോവലിൽ എസ്.കെ. പൊറ്റക്കാട്ട് ലളിതമായ ഭാഷയാണ് സ്വീകരിച്ചത്. എങ്കിലും ഭീതി നിറഞ്ഞ അന്തരീക്ഷത്തെയും വൈകാരിക നിമിഷങ്ങളെയും നോവലിസ്റ്റ് സാഹിതീയമായ രീതിയിൽ അവതരിപ്പിച്ചു എന്നതാണ് പ്രധാന സവിശേഷത. നോവൽ അവസാനിക്കുന്നത് ഏറെ ഭീതി പടർത്തുന്ന ഒരു വസ്തുത വായനക്കാർക്ക് സമർപ്പിച്ചു കൊണ്ടാണ് എസ്.കെ. പൊറ്റക്കാട്ട് ആവിഷ്കരിച്ചത്. ഈ ചരിത്രത്തിൽ പരാമർശിക്കപ്പെട്ട ഒരു സൈനികൻ തന്നെയാണ് യാത്രികൻ ചരിത്രം ഉദ്ധരിക്കുന്നതും മാത്രമല്ല പിറ്റേ ദിവസം അദ്ദേഹം മരിക്കുകയും ചെയ്യുന്നു. \'\'ഘാതികനായ ഹസ്സൻ\'\' എന്നതിൻ പകരം \'\'കാഥികനായ ഹസ്സൻ\'\' എന്ന ആകർഷണീയമായ വാക്യങ്ങൾ കൊണ്ടാണ് നോവലിന്റെ പരിസമാപ്തി.
Rating:
[5 of 5 Stars!]
reviewed by Muhammed Jabir
Date Added: Tuesday 21 Apr 2026
കറാമ്പു\r\nഎസ്.കെ. പൊറ്റക്കാട്ട്\r\n---------------------------------------------------------------------------------\r\nമലയാള സാഹിത്യത്തിൽ യാത്രയുടെ പശ്ചാത്തലത്തിൽ ഒരുപാട് വിശ്വവിഖ്യാത നോവലുകൾ രചിച്ച വേറിട്ട ഒരു എഴുത്തുകാരനാണ് എസ്.കെ. പൊറ്റക്കാട്ട്. അവകളിലൊന്നാണ് കറാമ്പു എന്ന നോവൽ. ഒരു യാത്രയിൽ തുടങ്ങി പിന്നീട് ആഫ്രിക്കൻ ചരിത്രവും അതിലുപരി സങ്കീർണ്ണമായ സാഹചര്യത്തിലും സാഞ്ചിബാർ സുൽത്താന്റെ ഭാര്യ ബീഗം കറാമ്പുവും പോർച്ചുഗീസ് ക്യാപ്റ്റൻ ഇയാഗോ പയാസ്സും തമ്മിലുള്ള പ്രണയ കഥ വിവരിക്കുകയാണ് നോവലിസ്റ്റ്.\r\n\r\nഒമാൻ അറബികൾ മൊമ്പാസ കീഴടക്കാൻ പുറപ്പെട്ടതിനെ തുടർന്ന് പോർച്ചുഗീസ് സൈന്യവും നാട്ടുപട്ടാളക്കാരും കാപ്പിരികളും അക്രമത്തിൽ നിന്ന് അഭയ കേന്ദ്രമായി സ്വീകരിച്ചത് ജീസ്സസ് കോട്ടയാണ്. അനന്തരഫലമായി അറബികളുടെ ഉപരോധം ആ കോട്ടയിൽ പട്ടിണിയും പ്ലേഗ് എന്ന മഹാമാരിയും ഒരുപാട് ജീവനുകളെടുത്തു. മൃഗതുല്യമായ കോട്ടയിൽ നിന്നും പ്രിയതമന്റെ ജീവരക്ഷയ്ക്കായി കറാമ്പൂ വേഷം മാറി അവിടെയെത്തുകയും പിന്നീട് സഞ്ചിബാർ സുൽത്താൻ അവിടം കീഴടക്കി കറാമ്പുവിനെ കപ്പൽ കയറ്റി തിരികെ അയക്കുകയും ചെയ്യുന്നു. അതിർവരമ്പുകളില്ലാത്ത പ്രണയബന്ധം ഇയാഗോയെ കടൽ കടക്കുവാൻ പ്രേരിപ്പിക്കുന്നതും തീവ്രമായ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു.\r\n\r\nചരിത്ര പശ്ചാത്തലമുള്ള ഈ നോവലിൽ എസ്.കെ. പൊറ്റക്കാട്ട് ലളിതമായ ഭാഷയാണ് സ്വീകരിച്ചത്. എങ്കിലും ഭീതി നിറഞ്ഞ അന്തരീക്ഷത്തെയും വൈകാരിക നിമിഷങ്ങളെയും നോവലിസ്റ്റ് സാഹിതീയമായ രീതിയിൽ അവതരിപ്പിച്ചു എന്നതാണ് പ്രധാന സവിശേഷത. നോവൽ അവസാനിക്കുന്നത് ഏറെ ഭീതി പടർത്തുന്ന ഒരു വസ്തുത വായനക്കാർക്ക് സമർപ്പിച്ചു കൊണ്ടാണ് എസ്.കെ. പൊറ്റക്കാട്ട് ആവിഷ്കരിച്ചത്. ഈ ചരിത്രത്തിൽ പരാമർശിക്കപ്പെട്ട ഒരു സൈനികൻ തന്നെയാണ് യാത്രികൻ ചരിത്രം ഉദ്ധരിക്കുന്നതും മാത്രമല്ല പിറ്റേ ദിവസം അദ്ദേഹം മരിക്കുകയും ചെയ്യുന്നു. \'\'ഘാതികനായ ഹസ്സൻ\'\' എന്നതിൻ പകരം \'\'കാഥികനായ ഹസ്സൻ\'\' എന്ന ആകർഷണീയമായ വാക്യങ്ങൾ കൊണ്ടാണ് നോവലിന്റെ പരിസമാപ്തി.
Rating:
[5 of 5 Stars!]
Write Your Review about കറാമ്പു - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 4442 times