Image of the Book ദേശാരവങ്ങള്‍
  • Thumbnail image of the Book ദേശാരവങ്ങള്‍
  • back image of the book ദേശാരവങ്ങള്‍

ദേശാരവങ്ങള്‍

Publisher :H and C Books
ISBN : 9780000159205
Language :Malayalam
Edition : 2024
Page(s) : 400
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Desharavangal

1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍
reviewed by Anonymous
Date Added: Sunday 3 Aug 2025

എഴുപത്തിയഞ്ച് വയസ്സുള്ള കുഞ്ഞുമുഹമ്മദ് ആലുവ \'ദേശാരവങ്ങൾ\' മൂന്നു ദിവസങ്ങൾ കൊണ്ട് വായിച്ച് തീർത്ത് അയച്ചുതന്ന കുറിപ്പ്.\r\nനന്ദി, വായനക്കും കുറിപ്പിനും...\r\n\r\n400 വർഷങ്ങൾ ഇങ്ങോട്ട് 1921 വരെയുള്ള നിരവധി മനുഷ്യരുടെ ആദികളും വ്യാധികളും നിലവിളികളും ഉത്സവങ്ങളും "ദേശാരവങ്ങൾ" എന്ന നോവലിൽ വാക്കുകളിൽ ജീവൻ വെക്കുന്നു. ബ്രിട്ടീഷുകാരും നാടുവാഴികളും ജന്മിമാരും കാലാകാലങ്ങളായി അടിച്ചമർത്തിയ ചൂഷണം ചെയ്ത മണ്ണിൻ്റെ മക്കളുടെ ദുരിത ജീവിതം നന്നായി പകർത്തിയിരിക്കുന്നു.\r\n\r\n ഇത് ചരിത്രമോ കഥയോ അല്ല. ഒരു അഞ്ചു വയസ്സുകാരൻ മഴയത്ത് ഇറങ്ങിനടന്ന് നമ്മുടെ നാടിൻ്റെ ദുരവസ്ഥ കാണുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ജനനം മുതൽ മരണം വരെ കഷ്ടങ്ങൾ മാത്രം അനുഭവിച്ച് പട്ടിണിയിലും ദുരിതങ്ങളിലും വർഷങ്ങളായി കഴിഞ്ഞു കൂടിയ ധാരാളം കഥാപാത്രങ്ങൾ. \r\n\r\nഅല്ലലുകൾക്കിടയിലും ജാതിമാതാ വർഗ്ഗചിന്തകൾക്കപ്പുറം സൗഹാർദത്തോടെ ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ നേർ ചിത്രങ്ങൾ.\r\n\r\n""ഏതായാലും എല്ലാം ഭംഗിയായി തന്നെ നടക്കട്ടെ. ഒരു പതിനഞ്ച് പറ നെല്ല് കാര്യസ്ഥനോട് പറഞ്ഞ് പത്തായപ്പുരയിൽ നിന്ന് എടുത്തോ. ഇനി കൂടുതൽ എന്തെങ്കിലും വേണമെങ്കിൽ ചോദിക്കാനും മറക്കേണ്ട. ഒന്നിനും ഒരു കുറവും വരുത്തരുത്. എല്ലാം ഗംഭീരമായി തന്നെ നടക്കട്ടെ."\r\n\r\nഗോവിന്ദൻ നായർ കുഞ്ഞിപ്പോക്കരുടെ തോളിൽ കയ്യിട്ട് സാന്ത്വനിപ്പിച്ച് തൻ്റെ വീട്ടിലെ കല്യാണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ മനസ്സു നിറഞ്ഞുപോയി.\r\n\r\nഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി. കഥാപാത്രങ്ങളിൽ ഒരാളായി ഞാനും നടന്നു.\r\n\r\nസ്നേഹപൂർവ്വം \r\nഎം ഇ കുഞ്ഞുമുഹമ്മദ് \r\nമുതിരക്കാല \r\nആലുവ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ വായനാനുഭവം\r\n ഉമ്മർ ചിങ്ങത്ത്\r\n\r\nഇന്നലെ ദേശാരവങ്ങൾ നേവൽ പൂർണമായും വായിച്ചു കഴിഞ്ഞു തീർന്നു. കോവിടാനന്തരം ഏകാഗ്രതയോടെ ഒന്നും വായിച്ചു പൂർത്തിയാക്കാൻ കഴിയാറില്ല. എന്നാൽ നോവലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ മുഷിപ്പോ മനംമടുപ്പോ ഇല്ലാതെ വരികളുടെ മാസ്മരികത കൂട്ടി കൊണ്ടുപോയി എന്നതാണ്സത്യം. \r\n \r\nനോവൽ പല ഇടങ്ങളിലും നമ്മെ നമ്മുടെ ബാല്യ കാലത്തിലേക്ക് കൂട്ടി പോകും.ചില പ്രയോഗങ്ങൾ വാക്യങ്ങൾ\'\r\n" കടലവേണോ പീങ്ങാ കടലേയ്|"\r\nമഴക്കാലം പാടങ്ങളിൽ നിന്ന് കിട്ടുന്ന പ്രത്യകിച്ച് പരൽ മിനികളെ നമ്മൾ കിണറ്റിലിടും വെള്ളം വറ്റും കാലാം കിണർ വൃത്തിയാക്കുമ്പോൾ അവയെ ജീവനോടെ പിടിച്ച് പാത്രത്തിൽ വെള്ളത്തിൽ ചിലതൊക്കെ ചത്ത് മലക്കും.കൂട്ടത്തിൽ ചെറിയതിനെ വെള്ളം തീരെ വറ്റാഞ്ഞ കിണറാണെങ്കിൽ അതിൽ തന്നെയിടും അല്ലെങ്കിൽ വെള്ളമുള്ള മറ്റു സ്‌ഥലങ്ങളിൽ ഇടും .കുട്ടിക്കാലത്ത് ഇതൻ്റെ നേരനുഭമാണ്. വീട്ടിലുണ്ടായിരുന്ന ആഴുള്ള കിണറ്റിൽ മീനിട്ട് വേനലിൽ വെള്ളം വറ്റുമ്പോൾ വലിയ മുള എണികളിൽ കിണറ്റിൽ ഇറങ്ങി അവയെ പിടിച്ചിട്ടുണ്ട്\'\r\n\r\nനോവലിലെവരികൾ ശ്രദ്ധിക്കൂ."വേനൽ വരുമ്പോൾ കിണറുകൾ നന്നാക്കും അന്നാണ് ആ മൽസ്യങ്ങളുടെ അന്ത്യം .കിണറ്റിൽ ഇറങ്ങിയവർ തടിച്ചു കൊഴുത്ത മത്സ്യങ്ങളെ ചെളിനിറഞ്ഞ അലുമിനിയം ബക്കറ്റിലിട്ട് കരക്കെത്തിക്കും .അവ കിണറ്റിനുപുറത്ത് പിടഞ്ഞ് പിടഞ്ഞ് അവസാന ശ്വാസമെടുക്കും താമസിയാതെ ഉപ്പും മുളകും ചേർത്ത് വാഴയിലയിൽ ചുട്ടു തിന്നും .വയസ്സ് എത്താത്ത കാരണത്താൽ ആയുസ്സ് നീട്ടികിട്ടിയവയെ തിരിച്ചു കിണറ്റിലേക്കു തന്നെ ഇറക്കും" ...... എത്ര മനേഹരമായി നമ്മുടെ ബാല്യ കാല ഓർമകൾ നോവലിൽ പ്രത്ൃക്ഷപ്പെടുന്നു......എത്രയോ കേട്ടറിവുകളെ നേരറിവുകളായിരുന്നു വെന്ന് സാക്ഷ്യ പ്പെടുത്തുന്ന വരികൾ ഉടനീളം നോവലിലുണ്ട്\r\n\r\n ഇതിനുമുമ്പ് ഷൈക്ക് സാഹിബ് വിവർത്തനംചെയ്ത "ഫാറുഖ് ഉമർ" വായിച്ച് കണ്ണുകൾ അറിയാതെ ഈറനണിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിൻ്റെ തന്നെ"ഹജജ് യാത്ര" എന്ന പുസ്തകം വായിച്ച് ആ യാത്രയിലെ സംഭവങ്ങളിലും കർമ്മങ്ങളിലും അറിയാതെ ലയിച്ചു ചേർന്ന അനുഭൂതിദായക നിർവൃതിയുണ്ടായിട്ടുണ്ട്.\r\nഹജ്ജ് യാത്ര നേരിട്ട് കണ്ടതും ചെയ്തതുമായ കർമ്മങ്ങളുടെ പുനരാവിഷ്ക്കരണമായിരുന്നു.\r\n\r\nഎന്നാൽ "ദേശാരവങ്ങൾ" വിസ്മൃതിയിലാണ്ട നാടിൻെറ നോവും നൊമ്പരങ്ങളും കണ്ണീരും പുഞ്ചിരിയും പട്ടിണിയും പരിവട്ടവും പോരാട്ടങ്ങളും അതിജീവനങ്ങളും ഒറ്റും ഒളിപ്പോരും ജന്മി കുടിയാൻ നീതിയും നീതികേടുകളും സംസ്ക്കാരവും സ്ഥലനാമങ്ങളും ആത്മീയതയും ആത്മീയ വികാസവും\r\nസർവ്വോപരി ക്ഷാമ ക്ഷേമ സുഖദുഖ ങ്ങളിൽ ഒന്നായി ചേർന്ന നാട്ടിന്റെ സുമനസ്സുകളും എല്ലാം മനോഹരമായി അവതരിപ്പിക്കപ്പെട്ട പുസ്തകം !!അറിയാതെ നമ്മെ സംഭവങ്ങളുടെ നേർക്കാഴ്ച പോലെ കൂട്ടിക്കൊണ്ടു പോകും.\r\n\r\nനാട്ടുകാരാൽ നട്ടുവളർത്തിയ ആൽമരം വളർന്നു വലുതായി തണൽ വിരിച്ച് നാടിൻെറ ഉയർച്ച താഴ്ചകളെ നേരിൽ കണ്ട് കഥ പറഞ്ഞ് പറഞ്ഞ് കഥാന്ത്യത്തിൽ വികസനത്തിന്റെ പാതയിൽ വിനായാവാതെ സ്വയം ആത്മസമർപ്പണം ചെയ്ത് തൻ്റെ ഒരോ കൊമ്പും ചില്ലകളും വെട്ടി വെട്ടി ചോര വാർന്നൊഴുകി അവസാനം തടിയും നിലം പ്പൊത്തി മറിഞ്ഞു വീണ് ചരിത്രത്തിൽ അനശ്വരത നേടുന്ന ഭാഗങ്ങൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണ്.\r\n\r\nഉള്ളടക്കത്തിലെ സാഹീതിഭംഗികളും മാഞ്ഞുപോയ ഭാഷാ പ്രയോഗങ്ങളും വിസ്മൃതിയിലാണ്ട ചരിത്ര നിർമിതികളും ധീരവീര വ്യക്തിനാമങ്ങളും എല്ലാം കോട്ട്ചെയ്താൽ ദൈർഘ്യം ഭയക്കുന്നു.....\r\n\r\nനമ്മുടെ നാട്ടുകാർ പ്രത്യകിച്ചും സാഹിതീ പ്രേമികൾ വിശേഷിച്ചും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകമാണ്\r\n"ദേശാരവങ്ങൾ".\r\n\r\n"ദേശാരവങ്ങൾ" എന്ന ചരിത്ര നോവൽ അതിമനോഹരമായി വരികളിൽ കോർത്തിണക്കിയ ഷൗക്കത്ത് കർക്കിടാംകുന്നിന് അഭിനന്ദനങ്ങൾ.\r\n\r\nഉമ്മർ ചിങ്ങത്ത്..\r\n������

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ-വായനാനുഭവം\r\n ഫെബീന...\r\n\r\nശ്രീ ഷൗക്കത്ത് കർക്കിടാംകുന്ന് എഴുതിയ ദേശാരവങ്ങൾ: പേരിനെ അന്വർത്ഥമാക്കുന്ന വിധം ദേശങ്ങളുടെ ആരവംതന്നെയാണ്\r\nഓരോ ചരിത്ര സ്നേഹികളും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇത്. ഒരു" മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത"" തന്നെയാണ് ഈ നോവലിൽ സംഭവിച്ചിരിക്കുന്നത്\r\n\r\nചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്ന ഈ ആധൂനിക കാലഘട്ടത്തിൽ ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയമേതുമില്ല\r\nമലബാർ കലാപത്തിൽ മലബാർ മാപ്പിളമാരുടെയും ഏറനാടൻ മാപ്പിളമാരുടെയും പങ്ക് വളരെ എടുത്തു പറയേണ്ട ഒന്നാണ്.\r\n\r\nപിറന്ന നാടിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്തു എന്ന ഒറ്റക്കാരണംകൊണ്ട് മൃത്യവരി ക്കേണ്ടി വന്ന ഒരു പാട് ധീര യോദ്ധാക്കളുടെ കഥ കൂടിയാണിത്\r\n\r\nപിന്നെ ഒരുപാട് അറിയാത്ത കാര്യങ്ങൾ ഈ നോവലിലൂടെ അറിയാൻ കഴിഞ്ഞു\r\nഅതായത് ഉണ്ണിയാൽ എന്ന ദേശത്തിന് ആ പേര് കിട്ടാനുള്ള കാരണം, അമ്മിനിക്കാട്, കൊടികുത്തിമല ഈ സ്ഥലങ്ങൾക്കൊക്കെ ആ പേരുകൾ വരാനുള്ള കാരണം ........\r\nനമ്മുടെയൊക്കെ കുട്ടിക്കാലത്തിലെ ഒരുപാട് ഓർമ്മകളിലേക്ക് ഈ നോവൽ നമ്മെ കൂട്ടിക്കൊണ്ട് പോവുന്നുണ്ട്.\r\nമമ്പുറം സയ്യിദ് അലവി തങ്ങളെ കുറിച്ചും അവരു ടെ പരമ്പരയെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ടിപ്പു സുൽത്താനും ഇവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയും നോവലിൽ വിവരിക്കുന്നു.\r\nമാമാങ്കത്തിൻ്റെ ചരിത്ര പശ്ചാത്തലം വളരെ വിശദമായി തന്നെ നോവലിൽ പ്രതിപാദിച്ചിട്ടുണ്ട്.\r\nഖിലാഫത്ത് പ്രസ്ഥാനവും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും നോവലിൽ പരാമർശിക്കപ്പെടുന്നു. എൻ്റെ നാടായ പൂവത്താണിയും നോവലിൽ എടുത്തു പറയുന്നുണ്ട്.....\r\n\r\nമലബാർ സമരകാലത്ത് ഓരോ സമര പോരാളികളും അനുഭവിച്ച ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ക്രൂരമായ പീഡനങ്ങളുടെയും ഫലമായി കിട്ടിയതാണല്ലോ നാമെല്ലാം ഇന്നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നോർക്കുമ്പോൾ നെഞ്ചകം അറിയാതെ ഒന്ന് വിങ്ങി പോവും\r\n\r\nനോവലിലൂടെ കടന്ന് പോവുമ്പോൾ ആ പ്രയാസങ്ങൾ നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്.\r\nകഥാകാരൻ അത്രത്തോളം മനസ്സിൽ തട്ടുന്ന വിധം എഴുതിയിട്ടുണ്ട്\r\n\r\nഒരുപാട് ആൾക്കാരെ അന്തമാനിലേ കൊക്കെ നാട് കടത്തിയതായി അറിയാം\r\nഅവിടെയും മണ്ണാർക്കാടും, പെരിന്തൽമണ്ണയും , തിരൂരും, മഞ്ചേരിയും\'വണ്ടൂരും ഒക്കെ ഉണ്ട് എന്ന കാര്യം അതിശയോക്‌തി തന്നെ\r\nഹിന്ദു മുസ്‌ലിം ഐക്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും നേർക്കാഴ്ച തന്നെയാണ് ഈ നോവൽ\r\n\r\nഗ്രാമത്തിൻ്റെ വിശുദ്ധിയും നൈർമല്യവും പ്രതിപാദിക്കുന്ന ഒട്ടേറ സംഭവമുഹൂർത്തങ്ങൾ ഈ നോവലിലുണ്ട്\r\n\r\nകഥാകാരന് അഭിനന്ദനങ്ങൾ\r\n\r\nഫെബീന��️

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ-വായനാനുഭവം...\r\nഅഷ്റഫ് അക്കരെ\r\nനല്ലൂർപുള്ളി\r\n\r\nആദ്യം തന്നെ ഈ നോവലിന്റെ എഴുത്തിനുവേണ്ടി എടുത്ത ദീർഘനാളത്തെ പരിശ്രമത്തെ നിസ്സീമമായി അഭിനന്ദിക്കുന്നു. ആദ്യ അധ്യായങ്ങൾ തന്നെ എന്നെ അനിർവജനീയമായ ഒരു അനുഭൂതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.\r\n\r\nബാല്യകാലത്തിലേക്കും യുവത്വത്തിലേക്കും ശരിക്കും സഞ്ചരിപ്പിച്ചു. പണ്ടുകാലത്ത് സ്കൂളിലേക്കുള്ള മഴയും വെയിലും കൊണ്ടുള്ള ദീർഘമായ നടന്നുള്ള യാത്രയും കൈത്തോടുകളും പാടങ്ങളും ഒറ്റ വരമ്പുകളും കുന്നും ചെരുവുകളും ഒറ്റയടി പാതകളും കടന്നുള്ള യാത്രകളും മനസ്സിൽ മിന്നിത്തളിഞ്ഞു. \r\n\r\n ഏറനാടൻ വള്ളുവനാടൻ ശൈലികളുടെ ഒരു സമ്മിശ്ര സംഭാഷണ ശൈലിയാണ് ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ഉള്ള ഭാഷകളെ അതിന്റെ തനിമ ചോരാതെ പകർത്തിയിരിക്കുന്നു. ഭൂതകാലത്തിന്റെ നന്മകളും സൗഹാർദങ്ങളും ഒരു തിരശ്ശീലയിലെന്നപോലെ കാണാൻ സാധിച്ചു. ചെറുപ്പത്തിൽ ഞാനൊക്കെ പാടികൊണ്ട് നടന്നിരുന്ന ചവിട്ടു കളിപ്പാട്ട് നാവിൻ തുമ്പത്ത് വന്നു നിന്നു. ചിരിക്കാനും ചിന്തിക്കാനും അവസരം നൽകുന്ന വരികൾ. \r\n\r\nഒരു കാലഘട്ടത്തിലേക്ക് മനസ്സും ശരീരവും എത്തിച്ചേർന്നത് പോലെ തോന്നി. കഥ വായിക്കുമ്പോൾ ചില നേരത്ത് ഞാൻ 12,14 വയസ്സുകാരനായി മാറി. ഒരുകാലത്ത് ഉണ്ണിയാൽ ഗ്രാമത്തിൽ ഗംഭീരമായ താലപ്പൊലി നടത്തിയിരുന്ന. കോട്ടക്കുന്നിന്റെ മുകളിലെ വാസുവേട്ടന്റെ കുടുംബക്ഷേത്രത്തിലാണ് താലപ്പൊലി നടക്കുക. അന്നേ ദിവസം ഉണ്ണിയാലിൽ കാവടിയാട്ടവും മയിലാട്ടവും ഉണ്ടാകും. കൂടാതെ പാണറുടെ പറക്കാള, മണ്ണാന്മാരുടെ ഭൂതം എന്നിവയും. പാലക്കൊമ്പിന് ചുറ്റും ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടുകൾ വേറെയും.\r\n\r\nആ ഒരു ഉത്സവ കാലം ഇന്ന് വെറും ഓർമ്മകളാണ്. വാസുവേട്ടൻ വളരെ സുന്ദരമായി നാടിനെ ഒന്നിപ്പിച്ചിരുന്ന ആ ഒരു കാലം കൺമുമ്പിൽ കാണുന്നതുപോലെ അവതരിപ്പിച്ചു. ഒരു നിമിഷം വാസുവേട്ടനെയും ഓർത്തുപോയി. ബാല്യകാലത്തിലേക്ക് കൊണ്ടുപോയി മൺമറഞ്ഞ ആ ഉത്സവങ്ങൾ കണ്ടു തിരിച്ചു വന്ന പ്രതീതി. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള അയ്യപ്പുണ്ണിയുടെ ഭൂതം കെട്ടാനുള്ള ആവേശം ഓരോ വായനക്കാരുടെയും മനസ്സിൽ വേദനയും സന്തോഷവും നൽകും.\r\n\r\n ഇതിനുമുമ്പ് ഒറ്റ ഇരിപ്പിന് വായിച്ച ഒരു നോവലാണ് ആടുജീവിതം. ഒരു പ്രവാസിയായ എനിക്ക് അതൊരു ഉദ്യോഗജനകമായ അനുഭവമായിരുന്നു. ഓരോ വരികൾ വായിക്കുമ്പോഴും അടുത്തതെന്ത് എന്നുള്ള ഒരു ആകാംഷ മനസ്സിൽ രൂപപ്പെടും. അതേ ആകാംക്ഷ ദേശാരവങ്ങളിൽ ഓരോ വരികളിലും നിലനിർത്തിയിരിക്കുന്നു.\r\n\r\n സാധാരണക്കാരെ വായനയിൽ നിന്നും അകറ്റുന്ന സാഹിത്യത്തിൻറെ അതിപ്രസരവും കടിച്ചാൽ പൊട്ടാത്ത വാക്കുകളുമാണ്. അവ രണ്ടും ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാൽ വേണ്ടുന്ന സ്ഥലങ്ങളിൽ ലളിതമായ ഭാഷയിൽ സാഹിത്യ ഭംഗിയും വർണ്ണനകളും ഉപമകളും ആസ്വദിക്കാൻ സാധിക്കും. \r\n\r\nമുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിക്കാൻ സാധിക്കുന്ന ഒരു അവതരണമാണ് അവലംബിച്ചിരിക്കുന്നത്. ദേശാരവങ്ങൾ നൽകുന്ന വായനയുടെ അനുഭൂതി അത് ഒന്ന് വേറെ തന്നെയാണ്. നാട്ടു സർക്കസിന്റെ വിവരണം ആകാംക്ഷയോടെ കൂടി അല്ലാതെ വായിക്കാൻ സാധിക്കില്ല. സർക്കസ് വേദിയുടെ മുമ്പിൽ ഞാനും കണ്ണുതള്ളിയിരിക്കുന്നത് പോലെ തോന്നി. ഉദ്യോഗജനകമായ മുഹൂർത്തങ്ങളുടെ ഹൃദയസ്പർക്കായ അവതരണം. വായന തുടരുന്നു..

Rating: 3 of 5 Stars! [3 of 5 Stars!]
reviewed by Anonymous
Date Added: Friday 27 Dec 2024

ദേശാരവങ്ങൾ വായനാനുഭവം - ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര\r\n������\r\n\r\nമനുഷ്യകുലത്തിന്റെ സ്വത്വ ചരിത്രം തേടിയുള്ള യാത്രയിൽ ഓരോ മനുഷ്യർക്കും ഒഴിച്ചുകൂടാനാകാത്ത വികാരമാണ് താൻ ജനിച്ച് വളർന്ന നാട്.. ജനനം മുതൽ നാളിതുവരെയുള്ള ഒരാളുടെ ഓർമകൾ രൂപപ്പെടുന്നതിലും തന്റെ സ്വതസിദ്ധമായ സ്വഭാവ രൂപീകരണത്തിലും ജനിച്ചു വളർന്ന നാട്ടിലെ അന്തരീക്ഷവും ആ നാട്ടിലെ കാലാവസ്ഥയും, ഭൂപ്രകൃതിയും, പുഴയും, മരങ്ങളും, മൃഗങ്ങളും, താൻ ഇടപഴകിയ വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യരും ഒട്ടേറെ സ്വാധീനം ചെലുത്തുന്നുണ്ട്..... അത്തരം വ്യക്തി രൂപീകരണ പ്രകൃിയയിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യക്തികളുടെ സ്വഭാവങ്ങളും രീതികളും അവരുൾപ്പെടുന്ന മറ്റു സംഭവങ്ങളെയും സർഗ്ഗധനരായ എഴുത്തുകാർ തങ്ങളുടെ കൃതികളിലെ വിവിധ പശ്ചാത്തലങ്ങളിൽ സമാനമായി വരുന്ന സംഭവങ്ങളിലുടെയും കഥാപാത്രങ്ങളിലൂടെയും ബോധ പൂർവ്വമോ അല്ലാതെയോ സന്നിവേശിപ്പിച്ചവതരിപ്പി ക്കാറുണ്ട്. അതുകൊണ്ടു തന്നെ അങ്ങനെ അവതരിപ്പിക്കുന്ന കഥാപ്രത്രങ്ങളും സംഭവങ്ങളും വായനക്കാരുടെ മനസ്സിൽ തന്റെ തന്നെ അനുഭവങ്ങളായി വായനക്കാർക്ക് തോന്നുന്നതും സ്വാഭാവികമാണ്. അത്തരത്തിൽ കഥാകാരൻ ജീവിച്ച നാട്ടിലെ മനുഷ്യരുടെയും, പ്രകൃതിയുടെയും നേർ പരിഛേദങ്ങളായി കൃതിയിൽ രൂപമാറ്റം വരുത്തി അവതരിപ്പിക്കുമ്പോൾ... അത്തരം രൂപാന്തരങ്ങൾ കൃതി വായിക്കുന്ന വായനക്കാരന് അവന്റെ സ്വന്തം അനുഭവങ്ങളായി മനസ്സിൽ രൂപപ്പെടുന്നിടത്താണ് ആ കൃതി അവനിൽ അനിർവചനീയമായ ആസ്വാദന അനുഭവമാകുന്നത്........വായനക്കാരനായ താൻ തന്നെ കഥാകാരനായി മാറുന്ന ഒരു വായനാനുഭവം ഒരു പുസ്തകത്തിന്റെ വായനയിലൂടെ വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്നിടത്ത് ആ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാകുന്നു....\r\n .ഞാൻ ഇത്രയും ആമുഖമായി കുറിച്ചത് എന്റെ വായനാനുഭവത്തിന്റെ കാര്യമാണ്.......ഈയിടെ പുറത്തിറങ്ങിയ എന്റെ തൊട്ടടുത്ത നാട്ടുകാരനായ ശ്രീ. ഷൌക്കത്ത് കാർക്കിടാംകുന്ന് എഴുതിയ \'ദേശാരവങ്ങൾ\' എന്ന നോവലിന്റെ വായന ഈയിടെ എന്നെ ഇത്തരത്തിൽ ഉള്ള ഒരു വായനാനുഭവത്തിലേക്ക് നയിച്ചു .. ഉണ്ണിയാൽ എന്ന ദേശത്ത്.. യുഗാന്തരങ്ങളായി നടന്ന ഓരോ സംഭവങ്ങൾക്കും.. വിശേഷങ്ങൾക്കും നേർ സാക്ഷിയായി നിലകൊണ്ട ആ ദേശം തന്നെ തന്റെ പേരിൽ അറിയപ്പെടുന്ന നാടിന്റെ സാംസ്‌കാരിക പ്രതീകമായ ഒരു `ആൽമരം` വെട്ടിമാറ്റുന്നതിലെ നാട്ടുകാരുടെ ആകുലതയിൽ തുടങ്ങി.... ആൽമരമെന്ന തന്റെ നാടിന്റെ ഗൃഹാതുര ബിംബത്തിലൂടെ.....നാടിന്റെ കഥയെയും ആരവങ്ങളെയും ചരിത്ര ആവിഷ്കാരങ്ങളുമായി മനോഹരമായി സാമാന്വയിപ്പിച്ചുകൊണ്ട് നോവൽ മുന്നേറുന്നതായി കാണാം...ആദ്യ ഭാഗത്തിൽ തന്റെ ദേശത്തിലും തൊട്ടടുത്ത ദേശത്തിലും ജനിച്ച്.. ജീവിച്ച ഒരു പിടി പച്ചയായ കഥാപാത്രങ്ങളിലൂടെയും.... മറ്റൊരു കേന്ദ്ര കഥാപാത്രമായ വെള്ളിയാർ പുഴയിലൂടെയും... ദേശത്തിന്റെ ആരവങ്ങളുടെ കഥ പറയുന്ന നോവൽ അതിന്റെ പേരിനെ അന്വർത്ഥമാക്കുന്നുണ്ട്.... നോവലിലെ ഓരോ കഥാപാത്രങ്ങളും നോവലിസ്റ്റിന്റെ കേവലം ഭാവനാ സൃഷ്ടിയായ കഥാപാത്രങ്ങളല്ല.....മറിച്ച് യഥാർത്ഥ ജീവിതങ്ങളാണ്.. എന്റെ സുഹൃത്തായ മാമച്ഛനും മാമച്ചന്റെ പിതാവ് ഞങ്ങളുടെയെല്ലാം കുരിയൻചേട്ടനും ഒക്കെ നോവലിൽ കഥാ പാത്രങ്ങളായി വരുന്നുണ്ട് എന്നത് ഏറെ കൗതുകകരമായി .... കാർഷിക സംസ്കൃതി പുതിയ സംസ്കൃതിക്കു വഴിമാറിയ ഒരു പരിവർത്തന കാലഘട്ടത്തിൽ ജനിച്ച് കാർഷിക സംസ്കൃതിയുടെ നന്മകളും പോരായ്മകളും അറിഞ്ഞും പുതിയ സംസ്കൃതിയെ ആശങ്കയോടെ നോക്കികണ്ടും.. ബാല്യ, കൗമാരത്തിലൂടെ കടന്നു വന്നു ജീവിച്ച എന്റെ ഓർമകളിൽ ഇന്നും മായാതെകിടക്കുന്ന പല ബിംബങ്ങളും നോവലിലെ പശ്ചാത്തലത്തിലൂടെ കടന്നു വരുന്നുണ്ട്.... അതുകൊണ്ടു തന്നെ ആദ്യ പേജുകളുടെ വായന കഴിഞ്ഞ് ഞാൻ തന്നെയാണ് കഥ പറയുന്നെതെന്ന തോന്നൽ വായനയിലുടനീളം എന്നിൽ ഉണ്ടാക്കുന്നുണ്ട്... ഒരു പക്ഷെ നോവലിസ്റ്റ് കേന്ദ്രമാക്കിയ സ്ഥലങ്ങളുടെയും സംഭവങ്ങളുടെയും ആരവങ്ങളുടെയും അനുഭവഭേദ്യം നോവലിസ്റ്റിനെ പോലെ എനിക്കും ഉണ്ടായിരുന്നതാകണം അത്തരത്തിൽ ഒരു വികാരം വായനയിൽ എന്നിൽ ഉണ്ടായത്...\r\n നോവൽ അതിന്റെ രണ്ടാം ഭാഗത്തിലേക്കു കടക്കുമ്പോൾ അത് \'നോവൽ\' എന്ന സങ്കല്പത്തിൽനിന്നും ഒരു ദേശചരിത്രത്തിന്റെ രചനയായാണ് എനിക്ക് അനുഭവപ്പെട്ടത്..ഗ്രന്ഥകാരൻ ചരിത്ര വസ്തുതകളെ വിശകലനം ചെയ്തതിൽ അസാമാന്യമായ ഗൃഹപാഠം ചെയ്തിട്ടുണ്ട്.. അത് അഭിനന്ദിക്കാതെ വയ്യ... സ്വന്തം മുത്തച്ഛൻ തന്നെ ഈ ചരിത്ര സംഭവത്തിൽ ഒരു വീര നായകനായി ഉണ്ട് എന്നതാകാം ചരിത്രപരമായ ചിത്രീകരണത്തിന് അനിതരസാധാരണമായ പരിശ്രമം നോവലിസ്റ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്..... ചരിത്ര വിശകലനം ഉൾകൊള്ളുന്ന രണ്ടാം ഭാഗം കഴിഞ്ഞു വീണ്ടും ദേശത്തിന്റെ പരിക്രമണങ്ങൾക്ക് മൂകസാക്ഷിയായ ആൽമരത്തിലേക്കു തന്നെ കഥ എത്തി ആൽമരത്തിന്റെ മരണ വേദനയിൽ സങ്കടപ്പെട്ട് വായനക്കാരിൽ ഗൃഹാതുരത്വത്തിന്റെ നോവുണ്ടാക്കി നോവൽ അവസാനിക്കുകയാണ് ....... \r\n ഒരിക്കലും തിരിച്ചു വരാത്ത പോയകാല കാഴ്ചകളുടെ തനിമ നില നിർത്തി നല്ല അവതരണം കൊണ്ട് വായനക്കാരിലേക്ക് അതി ഭാവുകത്വമില്ലാതെ സുന്ദരമായ ഓർമ്മകൾ പകർന്നു തരുന്നതും, അറിയപ്പെടാത്തതും രേഖപ്പെടുത്താത്തതുമായ ചില പ്രാദേശിക ചരിത്ര വസ്തുതളെ ഇഴ തെറ്റാതെ കോർത്തിണക്കി പ്രമേയമായി കൊണ്ടു വരുന്നതുമായ `ദേശാരവങ്ങൾ\' തീർച്ചയായും വായിക്കേണ്ട ഒരു കൃതിതന്നെയാണ് എന്ന് അർത്ഥശങ്കക്കിടയില്ലാതെ കുറിക്കട്ടെ....നല്ല വയനാനുഭവം സമ്മാനിച്ച ശ്രീ.ഷൌക്കത്തിന് അഭിനന്ദനങ്ങൾ.. ������������ \r\n\r\n സ്നേഹപൂർവ്വം ജ്യോതീന്ദ്രകുമാർ. പി എടത്താനാട്ടുകര...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Sunday 8 Dec 2024

ദേശാരവങ്ങൾ- വായനാനുഭവം\r\nപി എം ജയകുമാർ, കൊല്ലം \r\n\r\nദേശാരവങ്ങൾ നോവൽ വായിച്ചു തീർന്നു. ഒരു നല്ല നോവലിന്റെ എല്ലാ ഗുണങ്ങളും ഇഴുകി ചേർന്ന ഒരു നോവൽ. \r\n\r\n"ഇന്നലെയായിരുന്നു ആ മഹാസംഭവം! ആലിന്റെ ഇക്കാലമത്രയുമുള്ള ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനം.," ഇങ്ങനെ തുടങ്ങുന്ന നോവൽ അവസാനവരെ ആ ഒഴുക്ക് നിലനിർത്തി. ഗംഭീരമായി തുടർന്നു വായിക്കാനുള്ള പ്രേരണ നിലനിർത്തി. \r\n\r\nവിദേശാധിപത്യത്തിൻ്റെ, ചൂഷണത്തിന്റെ, ജന്മി-കുടിയാൻ കലാപങ്ങളുടെ, ധീര യോദ്ധാക്കളുടെ അവകാശ പോരാട്ടങ്ങളുടെ, കാലത്തിനപ്പുറത്തേക്ക് ഇറങ്ങി ചെല്ലാൻ ഈ നോവലിലൂടെ കഴിഞ്ഞു. \r\n\r\nമിക്ക അധ്യായങ്ങളിലും വർണ്ണിക്കുന്ന കുറെ നല്ല ഓർമ്മകൾ .\r\n\r\nആലിന്റെ ജീവിതവും വെള്ളിയാറിന്റെ ശാന്തമായ നീരൊഴുക്കും സൈലൻറ് വാലിയിൽ നിന്ന് ഉത്ഭവിച്ച് വെള്ളിയാറിൽ അഭിരമിച്ച് മലപ്പുറം ചുറ്റി കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ ലയിക്കുന്ന കാരാത്തോട്... തുടങ്ങി വെള്ളിയാർ പുഴയെ കുറിച്ചുള്ള നോവലിൽ ഉടനീളള്ള പരാമർശങ്ങൾ... എല്ലാം നോവലിന്റെ ഭംഗി വളരെയേറെ കൂട്ടിയിട്ടുണ്ട്. \r\n\r\nകുംഭമാസത്തിലെ കോട്ടക്കുന്നിലെ പാണർ പൂരത്തിന്റെ അനുഭവങ്ങൾ, നിലാവ് വിരിച്ച കൊയ്ത്തൊഴിഞ്ഞ പാടങ്ങളുടെ വർണ്ണന, സർക്കസ് കമ്പനികളുടെ മനോഹാരിത, കർക്കശക്കാരും കാരുണ്യവാൻമാരുമായ അധ്യാപകർ ഉൾക്കൊള്ളുന്ന വെട്ടത്തൂർ ഹൈസ്കൂൾ, തെക്കൻ മലയുടെ താഴ്വാരം, വാഴ തോട്ടങ്ങളും നെൽപ്പാടങ്ങളും മൈസൂർ സിംഹമായ ടിപ്പുസുൽത്താൻ, കോഴിക്കോട്ടെ സാമൂതിരി, മാമാങ്കം, കാപ്പിലെ നേർച്ച, പടകാളിത്തല്ല്, ആത്മീയ പ്രഭാഷണങ്ങളുടെ പരമ്പര, നബിദിനം, ശ്രീകൃഷ്ണജയന്തി, സാന്താക്ലോസ് ഉൾപ്പെടുന്ന ക്രിസ്മസ് ആഘോഷം ഇതെല്ലാം നോവലിന്റെ ജനശ്രദ്ധ ആകർഷിച്ചു. \r\n\r\nകഥാപാത്രങ്ങളായ നാരായണൻകുട്ടി, കമ്മുട്ടി, ഒസാൻ അയമു, കുഞ്ഞുമുഹമ്മദ് സയ്യിദ് അലവി തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ, വള്ളുവനാടിന്റെ ചാവേറുകൾ, എന്നു തുടങ്ങി കൗതുകകരമായ ധാരാളം കഥാപാത്രങ്ങൾ നിറഞ്ഞ നോവൽ. \r\n\r\nമണ്ണന്തിട്ട കുന്നിൽ നിന്നുള്ള കല്ലുകൾ കൊണ്ട് മണ്ണാൻ ഞൊട്ടൻ മണ്ണാൻ കുഞ്ഞൻ മുതലായവരുടെ ആള്‍തറ നിർമ്മാണം. ഏഴുതല നിരന്നപറമ്പ് വെട്ടിപ്പിടിച്ച ഊര് വെട്ടത്തൂർ, അരക്കുപറമ്പ്, അലനല്ലൂര്, ഭീമനാട്, കോട്ടമല എന്നീ പരിചിതമായ സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശം മലബാറുകാരെ സംബന്ധിച്ചിടത്തോളം ആകർഷകമാണ്.\r\n\r\nകുംഭാരന്മാരുടെ പ്രാവിനെ പിടിക്കൽ. പാനീസ് വിളക്ക്, വെള്ളിയാറിന്റെ തീരത്തുള്ള പാലാട്ടിന്റെ കൊട്ടാരം, ഉണ്ണി മൂസ മൂപ്പന്റെ ചെറുത്തുനിൽപ്പ്, ഉണ്ണി പോക്കറുടെ വ്യത്യസ്ത ചിന്തകൾ, പാറുക്കുട്ടി നേത്യാരമ്മയുടെ പരിഹാര നടപടികൾ, കുടിയേറ്റത്തിന്റെ അവസാന കണ്ണികൾ മണ്ണിൽ സൃഷ്ടിച്ച വിപ്ലവങ്ങൾ എന്നുവേണ്ട ധാരാളം അനുഭവങ്ങൾ നിറഞ്ഞ നോവൽ. \r\n\r\n"നാട്ടാരെ നമ്മുടെ പാണ്ടി തയ്യാർ. നമ്മൾ പൊഴയെ കീഴടക്കി."പാലക്കടവ് പുഴ മുറിച്ചു കടക്കാൻ പാണ്ടി ഉപയോഗിച്ചിരുന്ന കാലത്തെ ആഹ്ളാധാരവങ്ങൾ. \r\n\r\n മരത്തടികൾ വെള്ളിയാറിൽ തെരപ്പൻ കെട്ടി കൊണ്ടുപോകുന്ന യാത്ര. ആലിന്റെ മധ്യവയസ്സും മാവിൻ്റെ മുത്തശ്ശി കാലവും പടിക്കപ്പാടത്തെ കാളപൂട്ട്, ഭീതിജനകമായ പ്രളയകാലം, അതിനുശേഷം ഉള്ള പുതിയ ദേശം, ഖിലാഫത്ത് ലഹള... ഇതെല്ലാം നോവലിന്റെ മാറ്റുകൂട്ടിയിട്ടുണ്ട്. \r\n\r\nഈ നോവൽ എന്നെ വളരെയധികം ആകർഷിച്ചു. \r\nനോവലിന് എല്ലാവിധ ആശംസകളും നേരുന്നു.

Rating: 3 of 5 Stars! [3 of 5 Stars!]
Write Your Review about ദേശാരവങ്ങള്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 568 times