Book Name in English : Mitthal
കല്ലൂർവഞ്ചിയും ആനയും പുള്ളിനത്തും പെരുമ്പാമ്പും ഒക്കെയുള്ള ഒരു പ്രദേശം. നോവലിൻ്റെ ഭൂമിശാസ്ത്രത്തിൽ ഒരുപുഴ കേന്ദ്രപ്രമേയമായി ഉൾപ്പെടുന്നു. കുടിയിരുത്തപ്പെട്ടവരുടെ ഭാവിയും ഭാവിനാശവും നിർണ്ണയിക്കുന്നതിൽ ഈ പുഴയ്ക്ക് പ്രധാനപങ്കുണ്ട്. പ്രതിസന്ധിയിൽ എത്തപ്പെടുന്ന മനുഷ്യർക്ക് സഹായവുമായി ഏതെങ്കിലുമൊക്കെ മനുഷ്യർ ഈ ഭൂമിയിലുണ്ടാവും എന്നാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കിത്തരുന്നത്. ഈ ലോകബോധം സാഹോദര്യത്തിൽ നിന്നും ആവിർഭവിക്കുന്നു. അതാവട്ടെ നോവലിൻ്റെ ഊർജ്ജമായി നിലകൊള്ളു ന്നു. പോസിറ്റീവായ ഒരുർജ്ജം ഇവിടെ നോവലിസ്റ്റ് പ്രദാനം ചെയ്യുന്നു. ഇത് മീത്തൽ എന്ന നോവൽ ആവിഷ്‌കരിക്കുന്ന രചനാത്മകമായ പ്രത്യേകതയാണ്. ജി. രവിയുടെ നോവലിൻ്റെ ഭാഷയും ശൈലിയും ഏറെ പ്രധാനപ്പെട്ടതാണ്.
’ഉം എനിക്കും ഒരു കാലം വരും’ അപ്പച്ചൻ ചിരട്ട വായിലേക്കു കമഴ്ത്തി. വേരൻ കൂർക്കംവലിക്കാൻ തുടങ്ങിയിരുന്നു. കടന്തറയുടെ കുത്തൊഴുക്ക് അലർച്ചപോലെ മുഴങ്ങി. മരങ്ങളിലെല്ലാം മിന്നാമിനുങ്ങുകൾ വിളക്കുവച്ചു. നോവലിസ്റ്റിൻ്റെ ഭാഷയും ശൈലിയും വായനക്കാരെ ആകർഷിക്കുന്നു. ഒപ്പം പ്രമേയവും കഥാപാത്രങ്ങളും കാലത്തിന്റെ പ്രയാണംപോലെ വായനക്കാരെ ചിന്തിപ്പിക്കുന്നു.reviewed by Anonymous
Date Added: Friday 15 Aug 2025
സലീംചന്ദ്രകുമാർ കോട്ടയം\r\n(സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് )\r\n\r\nജിരവിയുടെ മീത്തൽ ഇന്നലെ വൈകിയാണ് കൈയ്യിലെത്തിയത് രാവിലെ വായിച്ച് തീർത്തപ്പോൾ മലയാള നോവൽ സാഹിത്യത്തിൽ ദേശഭാവനകളുടെ എഴുത്ത് ശേഖരത്തിലേയ്ക്ക് ഒരു നല്ല എഴുത്ത് കൂടി കുട്ടി ചേർക്കപ്പെടുന്നു എന്ന് ആദ്യവായനയിൽ തന്നെ തോന്നി.\r\n\r\nമൂന്ന് വശവും പുഴകളാലും ഒരു വശം കാടിനാലും ചുറ്റപ്പെട്ട ആനത്താര എന്ന പ്രദേശവും അവിടുത്തെ അടിയാള ജനവിഭാഗവും അവരുടെ അതിജീവനത്തിൻ്റെയും ചെറുത്ത് നിൽപ്പുകളുടെയും കഥ ,മലബാർ എന്നും മലബാർ കുടിയേറ്റം എന്നും തെക്കൻ നാടുകളിൽ അറിയപ്പെട്ട കോഴിക്കോട് ജില്ലയുൾപ്പെട്ട വടക്കൻ ജില്ലകളിലേയ്ക്കുള്ള മനുഷ്യരുടെ കുടിയേറ്റവും, അവരുടെ ജീവിതത്തിൻ്റെ പശ്ചാതലവും, ആ പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥകളുടെ വികാസപരിണാമങ്ങളെ ദളിത് ജീവിത പരിസരങ്ങളിൽ നിന്നും നോക്കിക്കാണാനും , അവിടേയ്ക്കുള്ള ദളിതരുടെ കുടിയേറ്റ ജീവിതങ്ങളുടെ കഥ പറയാനും, അമ്പത് ആണ്ട് പിന്നിട്ട അടിയന്തരാവസ്ഥ എന്ന നെറിക്കെട്ട രാഷ്ട്രീയ കാലവസ്ഥയിലെ ഒരു കൂട്ടം മനുഷ്യരുടെ ചെറുത്ത് നിൽപ്പും പ്രതിക്ഷേധങ്ങളും പറഞ്ഞ് വയ്ക്കാനും കഥാകാരൻ നോവലിൽ ഇടം കണ്ടെത്തുന്നു. ഇത് ഒരു സാമുഹിക രാഷ്ട്രീയ നോവലിൻ്റെ എഴുത്ത് ഭൂമികയാണ് ഇവിടെ കേരളിയ സമുഹത്തിലെ ദളിത് ജീവിതങ്ങളുടെ സമാന്തര യാത്രയുടെ ജീവിതവ്യവസ്ഥകളെ നമ്മുക്ക് വായിച്ചെടുക്കാം.\r\n\r\nശ്രീ M B മനോജിൻ്റെ അവതാരിക ഈ നോവലിൻ്റെ അക്കാദമിക്ക് പഠനത്തിൻ്റെ നേർസാക്ഷ്യമാവുന്നു. നോവൽ വായിക്കുന്നതിന് മുൻമ്പായി അവതാരിക തീർച്ചയായും വായിച്ചിരിക്കണം ,കഥാകാരന് എല്ലാ ഭാവുകങ്ങളും നല്ല വായനയുടെ ഇടങ്ങളിലേയ്ക്ക് ഈ നോവൽ പ്രവേശിക്കട്ടെ എന്ന് ആശംസിക്കുന്നു. എൻ്റെ പുസ്തക പുരയിലെ നവാഗത അതിഥിക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Thursday 14 Aug 2025
\r\n\r\n\r\n\r\n" മീത്തൽ " വായിച്ചു. മികച്ച ലഘുനോവൽ. ആവിഷ്കാരത്തിൻ്റെ ഒതുക്കവും ലാളിത്യവും ഭാഷാശൈലിയും എല്ലാം ഹൃദ്യം. നാനാവിധ ചൂഷണങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞുകൂടിയ മലബാർ മേഖലയിലെ കോളനി നിവാസികളുടെ അതിജീവനകഥ ഉള്ളിൽ തട്ടുംവിധം ഇതിൽ അവതരിപ്പിക്കുന്നു . കാലദേശങ്ങളുടെ സവിശേഷതകൾ സവിസ്തരം പ്രതിപാദിച്ച കൃതിയിലെ കഥാപാത്രങ്ങൾ ഈ പ്രദേശത്തെ മുതിർന്ന തലമുറക്കാർക്ക് സുപരിചിതർതന്നെ. \r\n\r\nസാമൂഹിക- രാഷ്ട്രീയ സംഭവവികാസങ്ങൾ പരാമർശിക്കുന്ന ഭാഗങ്ങളിൽ "അടിയന്തരാവസ്ഥ" എന്തെന്ന് അല്പംകൂടി വിശദമാക്കണമായിരുന്നു. അവതാരികയിലോ ആമുഖത്തിലോ സൂചനയും വേണ്ടത്ര ഉണ്ടായില്ല. പുസ്തകങ്ങൾക്ക് ആയുസ്സ് കൂടുതലാണല്ലോ. രാജ്യമാകെ സഹിക്കേണ്ടിവന്ന ആ ഭരണകൂടധിക്കാരം അല്പമാത്ര പരാമർശംകൊണ്ട് പുതിയ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുകിട്ടില്ല. 40 വയസ്സിൽ താഴെയുള്ളവരിൽ, സ്വതന്ത്രഇന്ത്യയിൽ അങ്ങനെ ഒരു അതിഭീകരാവസ്ഥ ഉണ്ടായിരുന്നു എന്ന് അറിയുന്നവർ ഇന്നുതന്നെ അധികമില്ല. ( രണ്ടാഴ്ചമുമ്പ് മാധ്യമങ്ങൾ മത്സരിച്ച് അനുസ്മരണപ്പതിപ്പുകൾ ഇറക്കിയിട്ടുപോലും)\r\n\r\n നാരായൻ്റെ "കൊച്ചരേത്തി " യിൽ ഇടുക്കി ഹൈറേഞ്ചിലെ ആദിവാസിജീവിതം പകർത്തിയതിന് തുല്യമായിട്ടുണ്ട്, വടക്കൻ മലയോരത്തെ അധ:സ്ഥിത ജനവിഭാഗങ്ങളുടെ പോയകാല ദൈന്യതയുടെ ആലേഖനം. നല്ല സഹവർത്തിത്വത്തിൻ്റെയും കൂട്ടായ മുന്നേറ്റത്തിൻ്റെയും സന്ദേശം പരത്തുന്ന രചനയാണ്. \r\n\r\nഗ്രന്ഥകാരൻ ജി. രവിയെയും ലോഗോസ് പബ്ലിഷേഴ്സിനെയും അഭിനന്ദിക്കുന്നു.\r\n-- കെ. വി. കുഞ്ഞിരാമൻ\r\nമുൻ സീനിയർ ന്യൂസ് എഡിറ്റർ\r\nദേശാഭിമാനി ദിനപ്പത്രം\r\n
Rating:
[5 of 5 Stars!]
Write Your Review about മിത്തൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 484 times