Book Name in English : Pathummayude Adu
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപതിയും അനുഭവിപ്പിച്ച ബഷീറിയന്‍ ക്ലാസിക്reviewed by Muhammed Jabir P
Date Added: Wednesday 22 Apr 2026
\'പാത്തുമ്മായുടെ ആട്\\\' 1959\\\'ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു ഹാസ്യനോവലാണ്. ഒരു കുടുംബത്തിലെ തുടരുന്ന കലാപങ്ങളെ ആവിഷ്കരിക്കുന്നതാണ് കഥയുടെ സംഗ്രഹം. ഈ കഥയിലൂടെ ബഷീർ ഒരു സാധാരണ കുടുംബത്തെ അപ്പടി ആവിഷ്കരിക്കുന്നു. എന്നാലും ഈ കഥയിലെ മുഖ്യകഥാപാത്രം പാത്തുമ്മായുടെ ആടുതന്നെയാണ് . ആടിനെച്ചൊലിയുള്ള തർക്കങ്ങൾ തുടങ്ങി അത് നൽകുന്ന പാലിനെ ആസ്പദമാക്കിയുള്ള കലാപങ്ങൾ കൂടി കണ്ടുകഴിയുമ്പോളാണ് കഥ അവസാനിക്കുന്നത്. ഒരു കൂട്ടുകുടംബത്തിൽ നിലനിൽക്കുന്ന ദൈനംദിനസന്ദർഭങ്ങളുടെ ആവിഷ്കരണമാണ് \\\'പാത്തുമ്മായുടെ ആട്\\\' എന്നു പറന്നുവല്ലോ. പതിനെട്ടു അംഗങ്ങൾ താമസിക്കുന്ന ആ ഇരുമുറിവീട്ടിൽ നടക്കുന്ന സാഹചര്യങ്ങളെ ഫലിതരൂപേണ കഥാകൃത്ത് അവതരിപ്പിക്കുന്നത് ഒരു മനുഷ്യന്റെ ചിന്താഗതിയോളം ലളിതമായ തന്റെ ഭാഷയിലൂടെയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ എല്ലാവർക്കും അവരവരുടെ നന്മതിന്മകൾ ബഷീർ നൽകിയിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ജീവിതയാഥാർഥ്യങ്ങളെ തികച്ചും സംസാരബന്ധനമാക്കിത്തീർത്തിരിക്കുന്നുയിവിടെ. ബഷീറിന്റെ ഉമ്മ വീടിനു വേണ്ടി കഷ്ടപ്പെട്ടു പണി ചെയ്യുന്നത് കാണുമ്പോൾ അതിനൊപ്പം അവർ തന്റെ മകനെ പണോപാധിയായി കാണുന്നതും വ്യക്‌തമാണ്. അബ്ദുൽഖാദർ ഉമ്മയിൽ നിന്നും പണം പിടിച്ചുപറിക്കുമ്പോളും ജ്യേഷ്ഠന്റെ ആഖ്യാനത്തിൽ ശ്രദ്ധാകുലനാകുന്നത് കാണുന്നു. ആത്മകഥാപാത്രത്തെ പോലും നന്മയുടെ മൂർത്തിയാക്കുവാൻ ബഷീർ ശ്രമിക്കുന്നില്ല. പണം സ്വകുടുംബത്തിനു സദാസമയം ചെലവഴിക്കുമ്പോളും സ്വന്തം ഉമ്മയുടെ മുന്നിൽ വെച്ചു അയാൾ ഒരു ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നു. മനുഷ്യന്റെ വികാരത്തിനാണിവിടെ പ്രാധാന്യം, ഒരു നന്മയെയോ തിന്മയെയോ സൃഷ്‌ടിക്കുകയല്ല. ഇതിനൊപ്പം ബഷീറിന്റെ ശുഭാപ്തിവിശ്വാസം വീക്ഷിക്കുക. തന്റെ രചനാശൈലിയുപയോഗിച്ചു ഏറ്റവും കഷ്ടസ്ഥിതികളെപ്പോലും നൈർമലൃസ്ഥിതികളിലേക്കു അദ്ദേഹം മാറ്റുന്നു. 18 അംഗങ്ങൾ, അതായത് 4-5 കുടുംബങ്ങൾ വെറും രണ്ടു മുറികൾ ഉള്ള ആ വീട്ടിൽ താമസിക്കുന്നത് സങ്കൽപിക്കുക. താൻ ശരിക്കും അത്രയൊന്നും വരുമാനം സൃഷ്ടിക്കുന്നില്ലെങ്കിലും തന്നെ മറ്റു കുടുംബാംഗങ്ങൾ കോടീശ്വരനായി കണ്ടു ചോർത്തുന്നു. പാത്തുമ്മായുടെ വീട്, അബ്ദുൾഖാദറുടെ ദൈനൃത, ബഷീർ തന്റെ മുഖവുരയിൽ പറന്നതുപോലെ തന്റെ ദൈനൃതകൾ; എന്നിങ്ങനെയുള്ള പല വിഷാദങ്ങളേയും കാര്യമായി അവലോകനം ചെയ്യാത്തതു ആലോചിച്ചാൽ മനസിലാവും. വായനക്കാരെ കരയിപ്പിക്കുകയല്ല, ചിരിപ്പിക്കുകയാണ് ഈ കഥയിലൂടെ താൻ ഉദ്ദേശിക്കുന്നത് എന്ന വ്യക്‌തമായ ബോധമാണിവിടെ കാണുന്നത്. കണ്ണുനീരുകൾ മറച്ചുവെച്ചു മന്ദഹസിക്കുന്നത് പോലെ.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 22 Apr 2026
\'പാത്തുമ്മായുടെ ആട്\' 1959\'ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു ഹാസ്യനോവലാണ്. ഒരു കുടുംബത്തിലെ തുടരുന്ന കലാപങ്ങളെ ആവിഷ്കരിക്കുന്നതാണ് കഥയുടെ സംഗ്രഹം. ഈ കഥയിലൂടെ ബഷീർ ഒരു സാധാരണ കുടുംബത്തെ അപ്പടി ആവിഷ്കരിക്കുന്നു. എന്നാലും ഈ കഥയിലെ മുഖ്യകഥാപാത്രം പാത്തുമ്മായുടെ ആടുതന്നെയാണ് . ആടിനെച്ചൊലിയുള്ള തർക്കങ്ങൾ തുടങ്ങി അത് നൽകുന്ന പാലിനെ ആസ്പദമാക്കിയുള്ള കലാപങ്ങൾ കൂടി കണ്ടുകഴിയുമ്പോളാണ് കഥ അവസാനിക്കുന്നത്. ഒരു കൂട്ടുകുടംബത്തിൽ നിലനിൽക്കുന്ന ദൈനംദിനസന്ദർഭങ്ങളുടെ ആവിഷ്കരണമാണ് \'പാത്തുമ്മായുടെ ആട്\' എന്നു പറന്നുവല്ലോ. പതിനെട്ടു അംഗങ്ങൾ താമസിക്കുന്ന ആ ഇരുമുറിവീട്ടിൽ നടക്കുന്ന സാഹചര്യങ്ങളെ ഫലിതരൂപേണ കഥാകൃത്ത് അവതരിപ്പിക്കുന്നത് ഒരു മനുഷ്യന്റെ ചിന്താഗതിയോളം ലളിതമായ തന്റെ ഭാഷയിലൂടെയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ എല്ലാവർക്കും അവരവരുടെ നന്മതിന്മകൾ ബഷീർ നൽകിയിരിക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ജീവിതയാഥാർഥ്യങ്ങളെ തികച്ചും സംസാരബന്ധനമാക്കിത്തീർത്തിരിക്കുന്നുയിവിടെ. ബഷീറിന്റെ ഉമ്മ വീടിനു വേണ്ടി കഷ്ടപ്പെട്ടു പണി ചെയ്യുന്നത് കാണുമ്പോൾ അതിനൊപ്പം അവർ തന്റെ മകനെ പണോപാധിയായി കാണുന്നതും വ്യക്‌തമാണ്. അബ്ദുൽഖാദർ ഉമ്മയിൽ നിന്നും പണം പിടിച്ചുപറിക്കുമ്പോളും ജ്യേഷ്ഠന്റെ ആഖ്യാനത്തിൽ ശ്രദ്ധാകുലനാകുന്നത് കാണുന്നു. ആത്മകഥാപാത്രത്തെ പോലും നന്മയുടെ മൂർത്തിയാക്കുവാൻ ബഷീർ ശ്രമിക്കുന്നില്ല. പണം സ്വകുടുംബത്തിനു സദാസമയം ചെലവഴിക്കുമ്പോളും സ്വന്തം ഉമ്മയുടെ മുന്നിൽ വെച്ചു അയാൾ ഒരു ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നു. മനുഷ്യന്റെ വികാരത്തിനാണിവിടെ പ്രാധാന്യം, ഒരു നന്മയെയോ തിന്മയെയോ സൃഷ്‌ടിക്കുകയല്ല. ഇതിനൊപ്പം ബഷീറിന്റെ ശുഭാപ്തിവിശ്വാസം വീക്ഷിക്കുക. തന്റെ രചനാശൈലിയുപയോഗിച്ചു ഏറ്റവും കഷ്ടസ്ഥിതികളെപ്പോലും നൈർമലൃസ്ഥിതികളിലേക്കു അദ്ദേഹം മാറ്റുന്നു. 18 അംഗങ്ങൾ, അതായത് 4-5 കുടുംബങ്ങൾ വെറും രണ്ടു മുറികൾ ഉള്ള ആ വീട്ടിൽ താമസിക്കുന്നത് സങ്കൽപിക്കുക. താൻ ശരിക്കും അത്രയൊന്നും വരുമാനം സൃഷ്ടിക്കുന്നില്ലെങ്കിലും തന്നെ മറ്റു കുടുംബാംഗങ്ങൾ കോടീശ്വരനായി കണ്ടു ചോർത്തുന്നു. പാത്തുമ്മായുടെ വീട്, അബ്ദുൾഖാദറുടെ ദൈനൃത, ബഷീർ തന്റെ മുഖവുരയിൽ പറന്നതുപോലെ തന്റെ ദൈനൃതകൾ; എന്നിങ്ങനെയുള്ള പല വിഷാദങ്ങളേയും കാര്യമായി അവലോകനം ചെയ്യാത്തതു ആലോചിച്ചാൽ മനസിലാവും. വായനക്കാരെ കരയിപ്പിക്കുകയല്ല, ചിരിപ്പിക്കുകയാണ് ഈ കഥയിലൂടെ താൻ ഉദ്ദേശിക്കുന്നത് എന്ന വ്യക്‌തമായ ബോധമാണിവിടെ കാണുന്നത്. കണ്ണുനീരുകൾ മറച്ചുവെച്ചു മന്ദഹസിക്കുന്നത് പോലെ.
Rating:
[5 of 5 Stars!]
Write Your Review about പാത്തുമ്മായുടെ ആട് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7088 times