ജോസഫ് മാർട്ടിൻ സാർ , റാവുത്തർ പാരമ്പര്യ കഥകളിൽ തയ്യാറാക്കിയ ഇലസ്ട്രേഷനുകൾഅനസ്തേഷ്യയുടെയും മരുന്നുകളുടെയും മയക്കത്തിൽ മനസ്സിൽ ചുറ്റി വളർന്ന സ്വപ്നങ്ങളുടെ വരലേഖനങ്ങളാണ് ..രണ്ടു വർഷങ്ങൾക്ക് മുൻപ് ഭാവഗീതം ആർട് ഗാലറിയിൽ വെച്ചാണ് മാർട്ടിൻ സാറിനെ ഞാൻ ഒരു നിമിത്തം പോലെ പരിചയപ്പെട്ടത് ..നിരന്തരം പുക വലിക്കുകയും , അതിനിടയിൽ കുടുകുടെ പൊട്ടിച്ചിരിക്കുകയും , തന്റെ ചുറ്റുമുള്ള സകലതിനെയും വാത്സല്യത്തോടെയും പ്രേമത്തോടെയും കാണുകയും ചെയ്യുന്ന , ഇതിനൊക്കെ ഇടയിൽ എപ്പോഴോ കലണ്ടറിലെ എഴുപതില്പരം വർഷങ്ങൾ അതിബ്രിഹത്തായി ജീവിക്കുകയും ചെയ്തിട്ടുള്ള , പ്രതിഭാ ശാലിയായ ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം ..പതിയെപ്പതിയെ മാത്രമാണ് വെളിവായത് , അദ്ദേഹം രാജ്യത്തെ പരസ്യ-പുസ്തക -കവർ രൂപകൽപ്പന രംഗങ്ങളിൽ സ്വന്തം വ്യക്തിമുദ്ര ചാർത്തിയിട്ടുള്ള ഒരു അതികായനാണെന്നു ..അദ്ദേഹം തയ്യാറാക്കിയ ജെകെ ടയറിന്റെ എംബ്ലം രാജ്യത്തൊന്നാകെ ലക്ഷക്കണക്കിന് ഉരുണ്ടു നടക്കുന്നുണ്ട് ..ഡൽഹിയിലെ വമ്പൻ പ്രസാധകരുടെ ആസ്ഥാന രൂപശില്പിയായിരുന്നു അദ്ദേഹം ദശാബ്ദങ്ങളോളം . ഡോ : എ. പി. ജെ . അബ്ദുൽ കലാമിന്റെ ഉൾപ്പെടെയുള്ള പുസ്തക കവറുകൾ അദ്ദേഹത്തിന്റെ ബ്രൂഷിൽ വിടർന്നവയാണ്. തികഞ്ഞ അവഗാഹം ഉള്ള സാഹിത്യകാരനായ ചിത്രകാരനാണ് അദ്ദേഹം . തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ മാർട്ടിൻ സാർ കേരള ശബ്ദത്തിൽ എഴുതിയ അയോദ്ധ്യ എന്ന നോവൽ നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ അപഗ്രഥന പഠനം തന്നെയായിരുന്നു . അദ്ദേഹം പണ്ഡിറ്റ് നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി 6X3 ക്യാൻവാസിൽ രചിച്ച മുപ്പതോളം മാസ്റ്റർ പീസ് പെയിന്റ്റിങ്ങുകൾ , ഇപ്പോൾ തിരുവനന്തപുരത്തു നയിക്കുന്ന നിശബ്ദ കൊക്കൂൺ ജീവിതത്തിന്റെ സ്വാഭാവികമായ ബന്ധ നിർജീവതകൾ മൂലം അപ്രസിദ്ധീകൃതമായി തുടരുന്നതിൽ ഞങ്ങളെല്ലാം ദുഖിതർ തന്നെയാണ് . മാർട്ടിൻ സാറുമായി മുൻനിശ്ചിതം പോലെ ഉടലെടുത്ത സൗഹൃദത്തിന്റെ പിൻബലത്തിലാണ് , ഞാൻ എഴുതി വെച്ചിരുന്ന റാവുത്തർ പാരമ്പര്യ കഥകൾ അദ്ദേഹത്തിന് വായിക്കാൻ നൽകിയതും , അവക്ക് ഇല്ലുസ്ട്രേഷനുകൾ തയ്യാറാക്കി തരുമോ എന്ന് അഭ്യര്ഥിക്കുന്നതും ..പിന്നീട് ഒരു സർജറിക്കായുള്ള ആശുപത്രി വാസം കഴിഞ്ഞു വീട്ടിൽ വിശ്രമിച്ച മാർട്ടിൻ സാറിനെ ചെന്ന് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ ത്രസിപ്പിച്ചുകളഞ്ഞു ...ആശുപത്രിയിൽ അനസ്തേഷ്യയയുടെയും മരുന്നുകളുടെയും മാറിമറിയുന്ന ബോധ ദളങ്ങളിൽ ഞാൻ ദിവസങ്ങളോളം റിജാമിന്റെ റാവുത്തർ പാരമ്പര്യ കഥകളിലെ കാലവും തലവും കഥാപാത്രങ്ങളും ഒക്കെ നിരന്തരം ചലച്ചിത്രക്കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു ; മാർട്ടിൻ സാർ എന്നോട് പറഞ്ഞു ..ആശുപത്രി വാസത്തെപ്പറ്റി എനിക്ക് വ്യക്തമായ ഓർമ കിട്ടുന്നില്ല ..എനിക്കാ മായിക സ്വപ്നങ്ങളുടെ ശ്ളധ ചിത്രങ്ങൾ മാത്രമാണ് ഓർക്കാനാവുന്നത് റിജാo..മാർട്ടിൻ സാർ പറഞ്ഞു ..രണ്ടു ദശാബ്ദത്തെ മൗന ജീവിതത്തിനു ശേഷം ഞാൻ എഴുതിയ ഈ ചെറിയ കഥകൾക്ക് ഇതിൽപ്പരം മറ്റെന്തു ആസ്വാദനമാണു എനിക്ക് ലഭിക്കാനാവുക !..ശാരീരിക അസ്വസ്ഥതകൾക്ക് ഇടയിലും മാർട്ടിൻ സാർ തന്റെ ആ മായിക മനോചിത്രങ്ങൾ വരം കിട്ടിയ വരകൾ കൊണ്ട് സ്നേഹപൂർവ്വം പകർത്തി തന്നു..സാറിനോട് ഞാൻ ഹൃദയം കൊണ്ട് കടപ്പെട്ടിരിക്കുന്നു ...RIJAM Rating: [4 of 5 Stars!] |